2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

                      പണം
വെള്ളി ചെമ്പ്
പള പള മിന്നുന്ന പേപ്പര്‍ പലതരം
കുപ്പായത്തിന്റെ കീശ പരതി
കാലിയാണ്
കൈകള്‍ കീശയില്‍ നിന്ന്  പിന്‍വലിഞ്ഞു
 പോള്ളലേറ്റപോലെ
ചുറ്റും പരതി ആരും കണ്ടില്ല ഭാഗ്യം!
തെട്ടടുത്ത് കണ്ടു ഉള്ളംകൈനിറയെ
പലതരം നോട്ടുകള്‍
നോക്കിനിന്നു
ദാഹിച്ച്‌ തൊണ്ട പൊട്ടുന്നു
വിശന്നിട്ട് വയറും
ചിലവ് ഒട്ടും കുറവില്ലാതെ കൂടെയുണ്ട്
കൈ മലര്‍ത്തി ശൂന്യം
പിന്നെ തല താഴ്ത്തി ഒന്നു നിന്നു.
പണം അവനാണ് നിന്‍റെ തേരാളിയെന്ന്‍
ആരോ പറഞ്ഞു
നിര്‍ത്തൂ ഇനി നിന്‍റെ യാത്ര
കാത്തിരിക്ക് വ്യഥാ...
പണം അവന്‍ വരുന്ന മാത്രക്കായ് ...

 

                     രമ്യശരത് 

      

തുഷാര കണികകള്‍ പെയ്തിറങ്ങുന്ന ഉഷസന്ധ്യാവെട്ടത്തിലും
കത്തുന്ന വെയിലിലും
അന്തിമയങ്ങുന്ന മങ്ങിയ നേരത്തും
വിടവാങ്ങാന്‍ വിസമ്മതിക്കുന്ന നിന്നെ അറിയുന്നു ഞാന്‍.
ഒരുവാക്ക് മിണ്ടിയിട്ടില്ല നിന്നോടെങ്കിലും
നിന്‍ നേര്‍ക്ക്‌ മന്ദസ്മിതം തൂകിയില്ല ഞാനെങ്കിലും
എന്തേ കാത്ത്നില്‍പ്പൂ നീ പിന്‍വാങ്ങാതെ?
ഞാന്‍ നിനക്കാരുമല്ല
നമ്മളൊരമ്മ പെറ്റ മക്കളും അല്ല
എന്നിട്ടും എന്തിനെന്നെ പിന്തുടരുന്നു നീ....
ഏതുവഴിയിലും എന്നെ തനിച്ചാക്കാതെ കൂട്ടിരുന്നനിന്നെ
അറിയുന്നു ഞാനീവൈകിയ മാത്രയില്‍.
ജീവിത പ്രാരാബ്ധങ്ങളുടെ വിഴുപ്പലക്കുന്നതും
സഹതാപം നടിച്ച് പരിഹസിക്കുന്നവര്‍ക്കും ഇടയില്‍
വഴിതെറ്റിവന്ന എനിക്ക് കൂട്ടായി ഒന്നും ഉരിയാടാതെ
എന്‍റെ കാലടിപാത പിന്തുടരുന്ന നിഴല്‍...
നിഴലേ ഇനി ഞാന്‍ നിന്നെ പിന്തുടരാം...
കാലടിപതറാതെ.