2017, ജൂലൈ 4, ചൊവ്വാഴ്ച

കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ...
ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

എങ്ങു നിന്നോ... എങ്ങു നിന്നോ വന്ന പൈങ്കിളീ...
എന്തിനെന്തേ പൊൻകിനാവിൻ പൂനിലാവായ്...
നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ
തെന്നലിന്നു പോലും എന്ത് സൗരഭം...
നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ
തെന്നലിന്നു പോലും എന്ത് സൗരഭം...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

വിണ്ണിലെങ്ങോ മിന്നി നിന്ന മൺ ചിരാതു നീ...
വന്നണഞ്ഞൂ... എന്റെ ചാരേ... സ്നേഹതാരകം...
സ്വപ്‌നങ്ങൾ കാണാൻ, സ്വന്തമെന്നറിയാൻ...
എന്നെ പഠിപ്പിക്കാൻ വന്നതാണു നീ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ...
ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ...


2017, ജൂൺ 26, തിങ്കളാഴ്‌ച

2017, ജൂൺ 25, ഞായറാഴ്‌ച


മഴ ആയാലും വെയിൽ ആയാലും ഞങ്ങൾ മലപ്പുറത്തുക്കാർക്ക് പെരുന്നാളൊരു ഹരം തന്നെ....
തീവ്രവ്രതശുദ്ധിയുടെ നല്ല പരിയവസാനം ....വയറു നിറയെ പോത്തും,ചിക്കനും .മൊഞ്ചുള്ള കൈ നിറയെ മൈലാഞ്ചിയും ഒപ്പനയുടെ ഇശലും  .
മതമൈത്രിയുടെ പെരുന്നാൾ  മതേതരത്തിന്റെ ഈദ്ഗാഹുകൾ മുഴക്കികൊണ്ടാവട്ടെ...
ആശംസകളോടെ....
രമ്യശരത്....

എല്ലാവർക്കും നന്മയുടെയും വിശുദ്ധിയുടെയും ചെറിയപെരുന്നാൾ ആശംസകൾ.

2017, ജൂൺ 22, വ്യാഴാഴ്‌ച


Name of the teacher:Rammya k k
Name of the school:majma'a
Name of the subject:social science
Name of the unit:സമുദ്രവും മനുഷ്യനും
Name of the topic: തിരമാലകൾ
Std:VIII



Learning outcomes
1:തിരമാലകൾ
നിർവചിക്കുന്നതോടൊപ്പം തിരയുടെ പ്രധാന വശങ്ങൾ തിരിച്ചറിയുന്നു.
2:കടലാക്രമണം
കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ ഒരു വീഡിയോ കണ്ട് ശേഷം നടത്തുന്ന ചർച്ചയിലൂടെ കൂടുതൽ മനസ്സിലാക്കുന്നു.
കടലാക്രണത്തിൽ നിന്നും തീരദേശസംരക്ഷണ മാർഗ്ഗങ്ങൾ ചിത്ര നിരീക്ഷണത്തിലൂടെ തിരിച്ചറിയുന്നു.
Concept:തിരമാലക
Term:തിരാതടം,തിരോന്നതി,
Fact:1.സമുദ്രചലനങ്ങളാണ്
തിരമാലകൾ.
2.ശക്തി കൂടിയ തിരമാലകളാണ് സുനാമികൾ





സമുദ്രോപരിതലത്തിലെ നിമ്നോന്നത ചലനങ്ങളാണ്  തിരമാലകൾ


തിരമാലകൾ ഉണ്ടാവുന്നതിൻ്റെ പ്രധാന കാരണം എന്താണെന്ന് അറിയാമോ?



കാറ്റിന്റെ ഘർഷണമാണ് തിരമാലകൾക്ക് കാരണം.


ACTIVITY .1
ചിത്രം നിരീക്ഷിച്ച് തിരയുടെ പ്രധാനഭാഗങ്ങൾ കണ്ടത്തുക

കടലാക്രമണം
കേരളത്തില്‍ പല തീരപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടാകാറുണ്ട്



ACTIVITY .2
എന്താണ് കടലാക്രമണം??
താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിച്ച് ഉത്തരം കണ്ടെത്തുക.




കടല്‍തീരങ്ങളില്‍ ചെറിയതിരകള്‍ മണല്‍ നിക്ഷേപിക്കുന്നു. ങ്ങനെ വന്‍ തിരകള്‍ മണലിനെ വലിച്ച് കൊണ്ടുപോയി മണ്ണൊലിപ്പ് ഉണ്ടാക്കുന്നു. കരയിലേക്ക് കയറുന്ന കടല്‍ വെളളം വീടുകളും മറ്റും തകര്‍ത്ത് നാശം വരുത്തുന്നു. ഇതാണ് കടലാക്രമണം.
ACTIVITY.2

കടലാക്രമണം കൊണ്ടുള്ള 
ദോഷങ്ങൾ എന്തെല്ലാം??

ചിത്ര നിരീക്ഷണത്തിലൂടെ കണ്ടെത്തി അവതരിപ്പിക്കുക.






2017, ജൂൺ 21, ബുധനാഴ്‌ച

അനുഗ്രഹീത രാവുകളില്‍ ‍...


بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

  

       ഇന്ന്........... ദിവ്യ കാരുണ്യത്തിന്റെ പൂമഴ വര്‍ഷിക്കുന്ന പുണ്യമാസത്തിലെ ഇരുപത്തിഏഴാം രാവ്. മാനവ ചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിയ അതിമഹത്തായ ഒരു തത്വസംഹിതയുടെ തിരുപ്പിറവിക്ക്‌ സാക്ഷ്യം വഹിച്ച അനുഗ്രഹീത രാത്രികളിലെ പരിപാവനമായ ഒന്ന്. മാനവരാശിക്ക് മുന്നില്‍ മോക്ഷമാര്‍ഗം തെളിയിച്ചു , സ്നേഹത്തിന്റെയും സമഭാവനയുടെയും ദിവ്യ സന്ദേശങ്ങളുമായി പരിശുദ്ധ ഖുര്‍-ആന്‍ ഈ മണ്ണില്‍ അവതീര്‍ണ്ണമായത് റംസാനിന്റെ അവസാനത്തെ വിശുദ്ധ രാത്രികളില്‍ ഒന്നിലാണ്.

മരണം നമ്മെ കൂട്ടികൊണ്ട് പോകുന്നതിനു മുന്‍പുതന്നെ , കര്‍മങ്ങളുടെ കണക്കെടുപ്പില്‍ നന്മയുടെ തുലാസ്‌ സമ്പന്നമാക്കാനും, തിന്മയുടെ തുലാസ്‌ ശൂന്യമാക്കാനും, പരമകാരുണികനായ നമ്മുടെ സൃഷ്ടാവ് അനുഗ്രഹിച്ചു നല്‍കിയ സുവര്‍ണ്ണാവസരം. വ്രത ശുദ്ധിയോടെ, പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ, ആത്മ സംസ്കരണത്തിന്റെ അതുല്യ നാളുകള്‍ താണ്ടിവരുന്ന വിശ്വാസിക്ക് , സൃഷ്ടാവിലുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിലൂടെ അളവറ്റ നന്മകള്‍ വാരിക്കൂട്ടുന്നതിനും, മനസ്സറിഞ്ഞ പശ്ചാതാപത്തിലൂടെ തിന്മകള്‍ മയ്ച്ചുകളയുന്നതിനും ലഭിക്കുന്ന ഒരു അസുലഭ മുഹൂര്‍ത്തം. അതാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണ്ണയത്തിന്റെ രാവ്.

ഇസ്ലാം എന്ന സത്യപ്രകാശത്തെ കുറിച്ച് എനിക്കറിയാവുന്നത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ,  അത്ഭുതകരമായ ഈ ദിവ്യ സന്ദേശത്തെ എന്നലാവുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ‍, അങ്ങിനെ എന്നിലര്‍പിതമായ ആ മഹത്തായ കര്‍ത്തവ്യം നിറവേറ്റാന്‍ ഒരു എളിയ ശ്രമം. കാരുണ്യത്തിന്റെ പൂമഴ ലോകത്തിനുമേല്‍ വര്‍ഷിച്ച ഈ ശ്രേഷ്ടമായ രാവില്‍ തന്നെ അതിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സര്‍വശക്തനായ എന്റെ നാഥന് സര്‍വ്വ സ്തുതികളും...
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ

لا إله إلا الله محمد رسول الله

2017, ജൂൺ 15, വ്യാഴാഴ്‌ച

എത്രമനോഹരം ഈ കാഴ്ച്ച....വാക്കുകൾക്കതീതം

ബോട്ടിലുള്ളവര് ഒന്നും അറിഞ്ഞിട്ടില്ല..
ഹെലികോപ്റ്ററില്‍ ഫോട്ടോ എടുത്ത ആളാണ് ഞെട്ടിയത്..
എങ്ങനെയുണ്ട് ഈ ക്ലിക്ക്..

ഈ വീഡിയോ കാണാൻ മറക്കരുത്...

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

വേനലൊരു നദി തേടുകയാണ്...
മഴയോ...വീണുടഞ്ഞാൽ നോവാത്ത പച്ചപ്പുള്ള പരവതാനി തേടുന്നു.
പറവകൾ കതിരുതേടുന്നു
വയലോ...
വരും വിളക്കായ് കളയില്ലാതെ കാത്തിരിക്കുന്നു...
മനുഷ്യർ നിഴലില്ലാതെ...
തണലു തിരയുന്നു
തരു ചില്ലയിലൂടെ ആകാശം മറക്കാനുള്ള വക തേടുന്നു.
കുഞ്ഞ് അമ്മമാറിലെ ചൂടു തിരയുന്നു...
അമ്മയോ ചൂട് ആറ്റി
കുപ്പിയിൽ പകർന്നു നൽകുന്നു...
വ്യഗ്രതയിൽ എല്ലാം നഷ്ടം...
തളിർക്കാതെ...പൂക്കാലം വരുമോ... ????

2017, ഏപ്രിൽ 16, ഞായറാഴ്‌ച


  കണ്ടില്ലാന്നു നടിച്ചാലും ചില ചിന്തകളും കാഴ്ചകളും  മനസ്സിനെ ആഴത്തിൽ പിടിച്ചുലക്കും. ഒരു പക്ഷേ അത് ഞാൻ എന്റെ രക്ഷിതാക്കളെ ദൈവതുല്ല്യം ആരാധിക്കുന്നതു കൊണ്ടാവാം...
അത്തരത്തിലൊരു വേദന ....
പറയാതിരിക്കാനാവുന്നില്ല.

നമ്മുടെ എല്ലാ സന്തോഷത്തിനു പിന്നിലും നമ്മുടെ അമ്മമാരാണ്...
യാദൃശ്ചികമെന്നോണം ചില കാരണങ്ങളാൽ അമ്മമാരെ മറക്കുന്നു.
വിവാഹം അതിനൊരു കാരണം....വന്ന പൊണ്ണോ സ്വന്തം അമ്മയെ പരിധിയില്ലാതെ സ്നേഹിക്കും...ഭർത്താവിന്റെ അമ്മയുടെ കാര്യത്തിൽ ഇത് എന്തു കൊണ്ട്???....
അമ്മായി അമ്മയെപോലുള്ള മനസ്സ്,ആഗ്രഹം  സ്വന്തം അമ്മക്കുണ്ടോ ,അമ്മവരുന്നോ എന്നു ചോദിക്കാനുള്ള മകന്റെ കടമ എന്തുകൊണ്ട്  എപ്പോഴും വിസ്മൃതിയിൽ അഭയം തേടുന്നു...
പെണ്ണ് അവളാവണം ഒരു മാർഗ്ഗദർശ്ശി... ഇല്ലെങ്കിൽ
പുരുഷത്വം നഷ്ടപ്പെട്ട പുരുഷനായ് കാണും മറ്റുള്ളവർ.
പെറ്റവയർ...
അത് ആരുമറിയാതെ നോവുന്നെങ്കിൽ ഗുണം പിടിക്കില്ല....ഈ ജന്മത്തിലും വരും ജന്മത്തിലും.

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

March 10 a memorable day in my life....

ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു.....
lot of Thanks to Muralidharan Sir (Principal Of Calicut University Teacher Education Centre,Manjeri) ,പിന്നെ ഒരു കുടുംബത്തിലേക്ക് ഒരു അഥിതി ആയിവന്നപ്പോൾ ഒരു അപരിജിതത്വവും കാണിക്കാതെ രണ്ടു കൈനീട്ടി സ്വീകരിച്ച CUTEC ലെ കൂട്ടുക്കാർക്കും അകമഴിഞ്ഞ നന്ദി.......
ഇത്രമേൽ ചിരിച്ച ദിനങ്ങൾ വളരെ വിരളമാണ്..
ഇത്രയും അധികം അംഗീകാരങ്ങളും ഉണ്ടായിട്ടില്ല.
എന്നും എന്നെ കുറവുകളുടെ അടിസ്ഥാനത്തിലെ ഞാൻ വീക്ഷിച്ചിട്ടുള്ളു. അതിനാൽ തന്നെ എന്റെ ഗുണങ്ങൾ ഒന്നും അറിഞ്ഞില്ല.
ഇന്ന് ഈ രണ്ടു ദിനങ്ങളിൽ അറിഞ്ഞു ഞാൻ എന്നെ ഒരുപാട്.
ആയുസ്സിന്റെ തുടക്കം മുതൽ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു എങ്കിൽ എന്റെ വെളിച്ചം ഈ വർഷക്കാലമത്രയും ഇരുട്ടിന്റെ മറക്കപ്പുറത്ത് ആവുമായിരുന്നില്ല.
എന്റെ കുറ്റബോധം  കൂടുതൽ മറ്റുള്ളവരിൽ കണ്ട് അവർക്ക് പിന്നാലെ ഓടി ,പിന്നീട് കുറവുള്ളവരെ കുറ്റവും പറഞ്ഞു അവിടെ ആ നിമിഷങ്ങളിൽ അത്രയും ഒറ്റപ്പെട്ടത് എന്റെ ചേതന. ഓരോ നിമിഷവും ചെയ്യേണ്ട കാര്യങ്ങൾ മനസ്സിനെ അറിയിച്ചില്ല.അവിടെ ആയിരുന്നു എന്റെ പരാജയങ്ങളും ,ഏകാന്തതയും.ഇന്ന് മുതൽ ഏകാന്തത ഇല്ല. മനസ്സുമായി നടത്തേണ്ട കൂടിയാലോചനകൾ ഉണ്ട്,എനിക്ക് പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകണം അങ്ങനെ ഒത്തിരി കാര്യങ്ങൾ. ഇത്തിരിയിൽ ഒത്തിരി കണ്ട് മുന്നോട്ട് പോവണം.
അതിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ് ഈ അംഗീകാരങ്ങൾ. എവിടെ നിന്ന് ഞാൻ പിന്നോട്ട് വ്യതിചലിച്ചോ അവിടെ നിന്നും തുടങ്ങണം.
My Amma &Achan thanks for to give an opportunity to birth &live...
#praveena teacher i like you...and your support words ..
#Ratheesh sir I'm sorry...
I Respect  more ...
#Dear majmaa Frndz... Soo...sorry...
#Vishnuetta....I love you sooo much
 #My cheriya chan... Big thanks...
#Thanks for care...
#Close & Distant relatives big thanks for creat a life situation
ഇന്ന് കൂട്ടുകാരെ വരച്ചു കാണിക്കാൻ പറഞ്ഞപ്പോൾ മനസ്സിൽ പതിഞ്ഞത്  നിമിഷ നിന്റെയും ജിൻസിയുടെയും മുഖമായിരുന്നു. അങ്ങനെ ഒരു valuable ആയിട്ടുള്ള സാഹചര്യം നൽകിയതിന് നന്ദി.
എന്റെ ജീവിതത്തിൽ വന്ന ബുദ്ധിമുട്ടുകൾ ആദ്യമായി ഞാൻ നിങ്ങളെ കുറ്റപ്പെടുത്താതിരിക്കുന്നത്...
ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ആത്മ ധൈര്യം നിങ്ങളാണ് തന്നത് നന്ദി...
ഇനി ഉണർന്ന് ജീവിക്കണം.
തിരിച്ചറിവ് നൽകിയ മനസ്സിനോടൊപ്പം ഉണർന്ന് .
ആരെയും കുറ്റപ്പെടുത്താതെ.
എനിക്ക് കിട്ടിയ അവസരങ്ങൾ അത്രയും നന്മയുടെതായിരുന്നു.
ഇന്ന് എന്നിലുള്ളതും എനിക്ക് ഒപ്പം ജീവിക്കുന്ന പങ്കാളിയും നന്മ തന്നെ.... ഒഴുക്കിന് ഒപ്പം  അല്ല...ഒഴുക്കിന്റെ എതിർ ദിശയിലേക്ക് ഒഴുകുമ്പോഴേ ജീവനുണ്ടെന്ന് പറയുകയുള്ളു.
അത്തരത്തിൽ ലക്ഷ്യം എന്ന കരക്ക് അടിഞ്ഞതിനു ശേഷമേ ഞാൻ ഒഴുക്കിനൊപ്പം നീങ്ങുകയുള്ളു.
Understanding....My Self...
thank you...Imbhichi Bava sir.






2017, ഏപ്രിൽ 2, ഞായറാഴ്‌ച

 മനസ്സ് നിറയെ ചിരിക്കണം ഒരുപാട് സംസാരിക്കണം ചാറ്റൽ മഴയ കൊണ്ട് ആവി പറക്കുന്ന ചായകുടിക്കണം ....വീണ്ടും ഉള്ളു തണുക്കുന്നതുവരെ അവന്റെ കൈയ്യിൽ കൈകോർത്ത് നടക്കണം...ഇടക്ക് രണ്ട് കപ്പലണ്ടി കഴിക്കണം ആകാശ താഴ് വരയിൽ  കാറ്റിന്റെ താളത്തിനൊത്ത് പറക്കുന്ന  അപ്പൂപ്പൻ താടിയെ പോലെ ....അങ്ങനെ അങ്ങനെ.

2017, മാർച്ച് 25, ശനിയാഴ്‌ച

വാനം ഒന്നു കറുത്തെങ്കിൽ....

ആദ്യമൊക്കെ കർക്കടത്തിലെ ന്ന പോലെ നിറഞ്ഞൊഴുകുന്ന വയലും തോടും കുളവും കിണറും പച്ചപ്പും വിട്ടൊഴിയാത്ത സമയത്ത് വേഴാമ്പലിന്റെ രോദനം ശല്ല്യമായി തോന്നിയിരുന്നു. പക്ഷേ അന്നഹങ്കരിച്ചതിന്റെ ഫലമാണ് ഇന്നൊരു തുള്ളി ജലത്തിന് വഴിയില്ലാതായത്.

 "പണയിൽ വാവിട്ടു കേഴുന്ന വേഴാമ്പൽ വറ്റിവരണ്ട  മുറ്റത്തെ ചെപ്പ്
ഇരുളുന്ന വാനം നോക്കിയുള്ള കാത്തിരിപ്പ്
  വർഷമേ വിണ്ണ് പിളർന്നു നീ മണ്ണിൻ മാറിൽ പതിച്ചെങ്കിൽ"



2017, മാർച്ച് 23, വ്യാഴാഴ്‌ച

ചരിത്രത്തിലെ ഏടുകൾ കാണാനുള്ള ആഗ്ര മുതൽ വാഗ ബോർഡർ വരെയുള്ള യാത്രയിൽ  മനോഹരമായ കാഴ്ചക്ക് പകരം മനസ്സിനെ വ്രണപ്പെടുത്തിയ ചില നിമിഷങ്ങൾ .
  ഇന്ത്യ വൈവിധ്യത്തിന്റെയും പൈതൃകങ്ങളുടെയും നാടാണ് ഈ പൈതൃകം സമൂഹത്തിന്റെ പലതട്ടിലും  പലരീതിയിലും നേരിട്ടു കണ്ടു.
 വൃത്തിഹീനമായ തെരുവുകൾ വിശന്ന് ഇരത്തേടുന്ന ജന്മങ്ങൾ  അടിസ്ഥാന സൗകര്യങ്ങൾ എത്തിനോക്കാത്ത പുരയിടങ്ങൾ .
 പക്ഷേ ഒന്നുമാത്രം ഉണ്ട് ഭരണം തകൃതിയാണ്....ആർക്കോ വേണ്ടി..ഒരു പക്ഷേ 120 കോടി ജനങ്ങളെ വിലക്കു വാങ്ങിയ ഉന്നതൻ മാർക്ക്  വേണ്ടിയും ആവാം...
ഡൽഹി പേരുകേൾക്കുമ്പോൾ standard തോന്നും എന്നാൽ കാൽ കാശിന് ഇല്ല.
കേരളത്തെ മുഴുവൻ നോക്കി കാണാതെ സൊമാലിയ എന്ന് പരാമർശിച്ച മോദി താങ്കൾ സ്വന്തം കാൽചുവട്ടിലുള്ള ഹരിയാനയും ഉത്തർപ്രദേശിലേക്കും മിഴി തുറന്നു പിടിക്കുക...
രാഷ്ട്രം മാതൃകകൾ കടം കൊണ്ടതു കൊണ്ടായില്ല മറിച്ച് ആ ആശയങ്ങൾ പാലിക്ക പെടുന്നുവോ എന്നും ഉറപ്പ് വരുത്തുക.

2017, മാർച്ച് 22, ബുധനാഴ്‌ച

നിറഞ്ഞൊഴുകട്ടെ .



ജീവനായ്
ജീവികൾക്കായ്
ഭൂമിക്കായ്
നൽകാം ഒരു കവിൾ ജലം
 നീലവൈരം ചുവന്ന രത്നമാകാതിരിക്കാൻ
ഹരിത പുതപ്പ് കൊണ്ട് കുടമെനയാൻ
നൽകാം...കൈകുമ്പിളിൽ ഒരിറ്റ് ജലം.
പലകൈകുമ്പിൾ ഒത്തൊരു സരസ്സായ് അവനിയിൽ ഒഴുകട്ടെ...
ദാഹം ശമിച്ച് കിളികളും ,ചിറകില്ലാ മനുഷ്യരും ,പച്ച പുൽനാമ്പുകളും ,തരുലതാദികളും
നൂപുരം ചാർത്തട്ടെ ....ഭൂമിയാം ജനനിയുടെ മാറിൽ.
വിദൂരതയിൽ ഇന്ദ്ര നീല വെട്ടം തലമുറകൾക്കായുള്ള പ്രതീക്ഷയാവട്ടെ.

2017, മാർച്ച് 2, വ്യാഴാഴ്‌ച

സമയം അഞ്ചുമണി....ഉറക്കം ഉണർന്നമാത്രയിൽ അഖിലയുടെ whatsapp message കണ്ടു...
  സന്ദേശം ഇങ്ങനെ തുടങ്ങുന്നു

     "താജ്മഹലിനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്ന ടൈം...  അല്പം കനത്തിൽ എന്തേലും കഴിച്ചേ പറ്റൂ...

അപ്പോഴാണ് കൂട്ടത്തിലെ ഷൈലോക്ക് പറയുന്നത് "നമ്മക്ക് ഷീറോസിൽ പോവാം... അവിടെ ബില്ല് ഇല്ലെന്നാ പറയുന്നേ... എന്തു വേണേലും കഴിച്ചിട്ട്... നമ്മൾക്ക് തോന്നുന്ന പൈസ  കൊടുത്താൽ മതി... കുറച്ച് പെണ്ണുങ്ങൾ ചേർന്ന് നടത്തുന്ന റെസ്റ്റൊറന്റ് ആണ്"
അഹങ്കാരമല്ലേ അത്... ഞങ്ങളെ പോലുള്ളവർക്കുള്ള പരസ്യമായ വെല്ലുവിളി...
"വണ്ടിയെടുക്ക്... പോവാം... തിന്നു മുടിപ്പിക്കണം... ഏതായാലും കുറച്ച് ദിവസം കൊണ്ട് തന്നെ ഇത് പൂട്ടിപ്പോവും നമ്മളെ പോലെ മിനിമം ഏഴു പേര് വേറേം കാണുമെന്നാണല്ലോ... അപ്പൊ തന്നെ ഏഴ് മൂന്ന് ഇരുപത്തിയൊന്ന് പേർ... അത്രേം പേർ തിന്ന് മുടിപ്പിച്ചാൽ തീരുന്ന അഹങ്കാരേ അവർക്ക് ഇപ്പൊ കാണൂ..."

ആഗ്രാ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഷീറോസിലേക്ക് ഞങ്ങൾ കുതിച്ചു... ഞങ്ങൾ മനസ്സിൽ പറഞ്ഞൂ... "ഷീറോസ്സേ നീ തീർന്നെഡാ"

മനോഹരമായ ചായക്കൂട്ടുകൾകൊണ്ട് മനോഹരമാക്കിയ ചുവരുകളോട് കൂടിയ ഒരു ഇരുനില ബിൽഡിംഗ്... "ബ്രോ നോക്ക്യേ... ഫ്രീ വൈഫൈയും.. ഇവർക്ക് പ്രാന്താണാ?"

താഴത്തെ നിലയിൽ കുറേ ഫോറിനേഴ്സ് മാത്രം... വെളിയിൽ തന്നെയുള്ള സ്റ്റെയർകേസിലൂടെ ഞങ്ങൾ നേരെ മുകളിലേക്ക് കയറി... മുകളിൽ ഒരു ടേബിളിന് ചുറ്റും ഞങ്ങളിരുന്നു... മെനു കാർഡിലൊന്നും റേറ്റ് കൊടുത്തിട്ടില്ല... ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു...

"സർ വാട്ട് വുഡ് യൂ ലൈക് ടു ഹേവ് "
കിളിമൊഴി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി...

ഉരുകിയ കവിളും ചുണ്ടുകളും കഴുത്തുമൊക്കെയായി ഒരു പെൺകുട്ടി...
ഞങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം അവളുടെ മുഖത്ത് ഒരു മാറ്റവും വരുത്തിയില്ല... പൊള്ളിപ്പോയ അവളുടെ മുഖത്ത് ഭാവങ്ങളൊന്നും വ്യക്തമല്ലെങ്കിലും അവൾ പുഞ്ചിരിച്ചാണ് നിൽകുന്നതെന്ന് ഞങ്ങൾക്കുറപ്പാണ്... ഞങ്ങൾ ഒന്നും മിണ്ടിയില്ല... അവൾ അകത്തേക്ക് പോയി... ഞങ്ങൾ റെസ്റ്റോറെന്റിന്റെ പേരിനു താഴെയുള്ള ടാഗ് ലൈൻ വായിച്ചു..

"The cafe run by acid attack survivers"

വിശപ്പും ദാഹവുമെല്ലാ അപ്പോഴേക്ക് പോയിരുന്നു..
ഞങ്ങൾ മൂന്ന് കോൾഡ് കോഫിയും പക്കോഡയും മാത്രം ഒാഡർ ചെയ്തു..

ഇവർ ഇരകളല്ല ഫൈറ്റേർസ് ആണ് ...
ആരുടേയോ ക്രൂര വിനോദം ഇവരുടെ സ്വപ്നങ്ങൾക്ക് മേലെ ആസിഡ് തെറിപ്പിച്ചപ്പോൾ, ആസിഡിനേക്കാൾ വീര്യമുള്ള മനസ്സുമായി, പൊള്ളിപ്പോയ മുഖത്തേക്കാൾ ചുട്ടുപൊള്ളുന്ന ഹൃദയവുമായി ജീവിതത്തോട് പടപൊരുതുന്നവർ...

കോഫി കുടിച്ച് ഞങ്ങൾ റെസ്റ്റോറെന്റിന്റെ താഴെ നിലയിൽ കയറി... അഞ്ചോളം ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികൾ അവിടെ ജോലിയിൽ വ്യാകൃതരായിരിക്കുന്നുണ്ട്... താഴത്തെ നിലയിൽ ഒരു ചുവരിൽ ആത്മവിശ്വാസം തുളുമ്പുന്ന ദുപ്പട്ടകൊണ്ട് മറക്കാത്ത അവരുടെ ഒരോരുത്തരുടേയും ചിത്രങ്ങൾ... മറുവശത്ത് ഷെൽഫിൽ മുഴുവൻ പുസ്തകങ്ങൾ... കൂടുതലും ഫെമിനിസ്റ്റ് ആശയങ്ങളുൾക്കൊള്ളുന്നവ...

ഒരു ടൂറിസ്റ്റ് ഗൈഡ് അവിടെ നിറകണ്ണുകളുമായി നിശ്ശബ്ദരായി കൂടിയിരിക്കുന്ന ഫോറിനേർസിനോടായി അവരുടെ ജീവിതകഥകൾ വിവരിക്കുന്നു... പതിനാലാം വയസ്സിൽ രണ്ടാനമ്മയിൽ നിന്ന് ആസിഡാക്രമണം നേരിട്ട രൂപ...
അഞ്ചുമക്കളിൽ ഇളയവളായ റിതുവിന് സ്വത്തുതർക്കത്തിനിടെ സഹോദരങ്ങളിൽ നിന്നാണ് ആക്രമണമുണ്ടായത്...
രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് ആസിഡുകൊണ്ട് ആക്രമിച്ചപ്പോൾ സ്വന്തം കുഞ്ഞും കൈയ്യിൽ കിടന്ന് ആസിഡിൽ പൊള്ളി മരിച്ചത് ഇന്നും വിശ്വസിക്കാനാകാതെ ഗീത...
പ്രണായാഭ്യർത്ഥന നിഷേധിച്ചതിന് ആക്രമിക്കപ്പെട്ടവർ... കഥകൾ അങ്ങനെ തുടരുകയാണ്...

ഞങ്ങൾ വെളിയിലിറങ്ങി... മനസ്സിലെന്തോ അസ്വസ്ഥത... തൊണ്ട വരണ്ടിരിക്കുന്നു... നെഞ്ചിലെന്തോ ഭാരം പോലെ... ഡോറിനു വെളിയിൽ ഒരു പെൺകുട്ടി ഇരുന്നിട്ടുണ്ട്... പതറിയ ശബ്ദത്തിൽ ഞാൻ അവളോട് ചോദിച്ചു "കിതനാ?" ഉടനെ മറുപടി കിട്ടി.. "ജേസാ ആപ് ചാഹേ"... ഞങ്ങൾ മൂവരും പേഴ്സിൽ ബാക്കിയുണ്ടായിരുന്ന നൂറു രൂപാ നോട്ടുകൾ അവൾക്ക് കൊടുത്തു...

തിരിച്ചുള്ള വഴിയിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു... മനസ്സിൽ മുഴുവൻ അവരായിരുന്നു... വിധി തങ്ങളെ തോൽപിക്കാനിറങ്ങിയപ്പോൾ വിധിയെ തോൽപിക്കാനിറങ്ങിയവർ... ബാഹ്യസൗന്ദര്യം നിമിഷനേരത്തേക്ക് മാത്രമെന്ന് വിളിച്ച് പറയുന്നവർ.. "

Sheroes Hangout, Agra.
     ചില whatsapp notes fake   ആവാറുണ്ട്. അതിനാൽ ഞാൻ Net ൽ അന്വേഷിച്ചു....വല്ലാത്ത സങ്കടം തോന്നി...
പിന്നെ ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിൽ അഭിമാനവും.
ദൈവം സഹായിക്കുകയാണെങ്കിൽ  അവരെ എനിക്കും നേരിട്ടു കാണണം എന്നുണ്ട്.
Current society യുടെ ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോൾ
ഇവരെ പോലുള്ളവർ ശരിക്കും ജീവിക്കാനുള്ള പ്രചോദനം നൽകും.



2017, ഫെബ്രുവരി 28, ചൊവ്വാഴ്ച


സമയമാണോ ദൈവം....?
അല്ല സമയമല്ല ദൈവം
ദൈവം  സമയത്തിന്റെ പരിചാരകനാണ്.
ദൈവം സർവ്വതിന്റെയും  കാവൽകാരനാണ്
ഭൂമി കറങ്ങുന്നില്ലെങ്കിൽ
എന്തു സംഭവിക്കും...?
ഭൂമിയിൽ നിശ്ചലാവസ്ഥ ആയിരിക്കുമോ...?
അത് ഈ കാലത്തിൽ സാധ്യമെന്ന് പറയാനാകുമോ...?
കാലാവസ്ഥാമാറ്റം ഭൂമിയിൽ  ജീവനും ജീവിതവും തുടർന്നു കൊണ്ടിരിക്കും...
അതിനർത്ഥം അപ്പോഴും സമയം  അതിന്റെ
തേരോട്ടം തുടർന്നു കൊണ്ടിരിക്കും.
ഭൂമി കഴങ്ങുന്നില്ലെങ്കിലോ
സൂര്യൻ ജ്വലിക്കുന്നില്ലെങ്കിലോ
സമയം നിലക്കുന്നില്ല.
എന്നാൽ  എപ്പോഴും
സൂര്യൻ ജ്വലിക്കുംം
ഭൂമി ഭ്രമണം ചെയ്യും.
ജീവനും ജീവിതവുംം മരണവും തുടരും.അത് സമയത്തെ അല്ലെങ്കിൽ കാലത്തെ
സർവ്വചരാചരങ്ങളെയും സർവ്വപ്രപഞ്ചത്തെയും അറിയ്ക്കാൻ
ദൈവത്തിന്റെ ക്രിയകളാണ്.
ഈ സമയത്തെ ജയിക്കുന്ന ഒരു യന്ത്രം
കണ്ടുപിടിച്ചാൽ അന്ന് ദൈവത്തെ മനുഷ്യൻ ജയിക്കും...ഒരു പക്ഷേ ദൈവത്തിനും മുകളിൽ.
             ശരത് ലോറൽ,രമ്യ ശരത്

2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

രാത്രി





        രാവിൻെ തിരശ്ശീല ഉയരുകയായ്...
വേദിയിൽ ചന്ദന നിലാവിൻ വെട്ടം
മിന്നി തിളങ്ങുന്ന കസവു പുടവയണിഞ്ഞ്
താരക കന്യകൾ നൃത്തം  ചെയ്യുന്നു...
പ്രണയാർദയാം കന്യയെ കണ്ടമാത്രയിൽ
കൺപീലീകൾ ആലസ്യത്തിലെന്ന പോലെ  അവളെ പിൻതുടരുന്നു...
സ്വപ്നങ്ങൾ വിരിഞ്ഞ നീല നിശീഥിനി ആ കരവലയത്തിൽ ബന്ധനം തീർത്തു....
ഇനി ചന്ദന നീലാവിലെ വെൺതൂവലായ് ആ മാസ്മര ലോകം...
ഒടുവിൽ അവളുടെ പേരറിഞ്ഞു....'രാത്രി'...
പിന്നിട് ഒരു സത്യവും...അവൾക്കൊരു കാമുകൻ ഉണ്ടത്രേ....
അവനു 'പകൽ' എന്നു പേർ...

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഡൽഹി മുതൽ വാഗാ അതിർത്തി വരെ....


ആഗ്ര കോട്ട (Location)

താജ്മഹലില്‍ നിന്നും 2 km അകലയാണ് ആഗ്ര കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം. 92 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയൊരു കോട്ട. ചരിത്രങ്ങള്‍ പറയുന്നത് ഈ കോട്ട മുഗള്‍ രാജാക്കാന്‍ മാര്‍ക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ രജപുത്രന്‍ പണി കഴിപ്പിച്ചതെന്നാണ്. പിന്നീട് ഈ രാജാവില്‍ നിന്ന് ഇബ്രാഹീം ലോദിയുടെ അച്ഛന്‍ സിക്കന്ദര്‍ ലോദി കൈപറ്റുകയും ആഗ്രയിലേക്ക് ഭരണ തലസ്ഥാനം മാറുകയും ചെയ്തു.  പിന്നീടു ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍  മുഗള്‍ രാജാവ്‌ ബാബറിന്റെ വിജയത്തോടെ ഈ കോട്ട ബാബറിന്റെ കയ്യില്‍ വന്നുപെടുകയും ചെയ്തു. പിന്നീട് ബാബര്‍  മുതല്‍ ഔറംഗസീബ്‌ വരെ ഈ കോട്ടയില്‍ താമസിക്കുകയും, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനിടയില്‍ രണ്ടാം പാനിപ്പറ്റ് യുദ്ധത്തോടെ ഹുമയൂണില്‍ നിന്നും ഈ കോട്ട നഷ്ട്ടപ്പെടുകയും പിന്നീട് അക്ബര്‍ അത് തിരിച്ചു പിടിച്ചു ഭരണ കേന്ദ്രം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റുകയും ചെയ്തു. ഷാജഹാന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടന്നതും, കോട്ട ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതും.
ഒരു തരം ചുവന്ന കല്ലുകൊണ്ടാണ് ഈ കോട്ടയുടെ ഏറെ ഭാഗവും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വളരെ മോശം അവസ്ഥയില്‍ കിടന്നിരുന്ന കോട്ടയെ അക്ബറിന്റെ കാലത്ത് ചുവന്ന കല്ല്‌ കൊണ്ട് പുനര്‍ നിര്‍മാണം ചെയ്തു. എന്നാല്‍ പേര മകന്‍ ഷാജഹാന്‍ വീണ്ടും മോടി കൂട്ടാനായി വെള്ള മാര്‍ബിള്‍ പാകുകയും, വീണ്ടും കുറെ ഭാഗം കെട്ടിപ്പൊക്കുകയും ചെയ്തു.

ചരിത്രം

ആദ്യകാലത്ത്, ചുടുകട്ട കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, സികർവാർ ഗോത്രത്തിന്റെ അധീനതയിലായിരുന്നു. 1080-ആമാണ്ടിൽ ഗസ്നവികൾ ഇത് പിടിച്ചെടുത്തു എന്നതാണ് കോട്ടയെക്കുറിച്ചുള്ള ആദ്യചരിത്രപരാമർശം. ദില്ലി സുൽത്താനായിരുന്ന സിക്കന്ദർ ലോധി(1487–1517), ആഗ്രയിലേക്ക് തലസ്ഥാനം മാറ്റുകയും ഈ കോട്ടയിൽ നിന്നും ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് ആഗ്രക്ക് ഒരു രണ്ടാംതലസ്ഥാനം എന്ന പദവി കൈവന്നു. 1517-ൽ സിക്കന്ദർ ലോധി മരണമടഞ്ഞതും ഈ കോട്ടയിൽ വച്ചായിരുന്നു. 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ തോൽപ്പിക്കപ്പെടുന്നവരെ സിക്കന്ദറിന്റെ പുത്രനായ ഇബ്രാഹിം ലോധി, കോട്ടയുടെ നിയന്ത്രണം നിലനിർത്തിയിരുന്നു. ഇക്കാലത്ത് നിരവധി കൊട്ടാരങ്ങളും, കുളങ്ങളും, പള്ളികളും അദ്ദേഹം ഈ കോട്ടക്കകത്ത് ' പണികഴിപ്പിച്ചിരുന്നു.
പാനിപ്പത്ത് യുദ്ധത്തിലെ വിജയത്തിനു ശേഷം, മുഗളർ ഈ കോട്ടയും ഇവിടത്തെ വൻസമ്പത്തും പിടിച്ചടക്കി. കോഹിനൂർരത്നവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് മുഗൾ ചക്രവർത്തി ബാബർ ഈ കോട്ടയിലായിരുന്നു വസിച്ചത്. ബാബറുടെ മരണശേഷം 1530-ൽ ഹുമയൂൺചക്രവർത്തിയായതും ഇതേ കോട്ടയിൽവച്ചാണ്. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺനേതാവായ ഷേർഷാ സൂരി തുടർന്നുള്ള അഞ്ചു വർഷക്കാലം കോട്ട നിയന്ത്രണത്തിലാക്കി. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗളരുടെ പക്കൽ തിരിച്ചെത്തി.
 നിർത്തിൽ നിന്നും വ്യത്യസ്തമായി, ചുവന്ന മണൽക്കല്ലിനു പകരംവെണ്ണക്കല്ലാണ് ഷാജഹാന്റെ കാലത്തെ കെട്ടിടങ്ങൾക്ക് ഉപയോഗിച്ചത്
1558-ൽ അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ഈ കോട്ടയിൽ വസിക്കാനാരംഭിക്കുകയും ചെയ്തു. ഇഷ്ടികയാൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, അന്ന്ബാദൽഗഢ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് അക്ബറൂടെ കാലത്തെ ചരിത്രകാരനായിരുന്ന അബുൾ ഫസൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1565-ലാണ്അക്ബർ ഇവിടത്തെ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നാശോന്മുഖമായിരുന്ന ഈ കോട്ട, രാജസ്ഥാനിലെ ബറൗലിയിൽ നിന്നും എത്തിച്ച ചുവന്ന മണൽക്കല്ലുപയോഗിച്ച്, അക്ബർ പുതുക്കിപ്പണിഞ്ഞു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2000 കൽ‌വെട്ടുകാരും, 2000 ചുണ്ണാമ്പുകൂട്ടുകാരും 8000-ത്തോളം മറ്റു തൊഴിലാളികളും ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കാളികളായി.[1]എട്ടുവർഷത്തോളമെടുത്ത് 1573-ൽ ഈ കോട്ടയുടെ പണി പൂർത്തിയായി.
അക്ബറുടെ പൗത്രനായ ഷാജഹാന്റെഭരണകാലത്താണ് കോട്ടക്ക് ഇന്നത്തെ രൂപം കൈവരുന്നത്. തന്റെ മുത്തച്ഛനിൽ നിന്നും വ്യത്യസ്തമായി ഷാജഹാൻ, ഇവിടെ നിർമ്മിച്ച കെട്ടിടങ്ങളെല്ലാംവെണ്ണക്കല്ലുകൊണ്ടുള്ളതായിരുന്നു.കെട്ടിടങ്ങളിൽ സ്വർണ്ണത്തിന്റേയും ഇടത്തരം വിലപിടിപ്പുള്ള കല്ലുകളുടെയും ഉപയോഗം ഈ കാലഘട്ടത്തിലെ പ്രത്യേകതയാണ്. നിലവിലുണ്ടായിരുന്ന പല കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് ഷാജഹാൻ തന്റെ കെട്ടിടങ്ങൾ‌ പണിഞ്ഞത്. ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയിൽ തടവിലാക്കി. മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു.
ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല,ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി

ആഗ്ര കോട്ടയുടെ ഇന്നത്തെ സ്ഥിതി

മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയ ശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു. ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുമുണ്ട്.

ആഗ്ര കോട്ട


ഒരുപാടു ചരിത്രം ഉറങ്ങുന്ന ആഗ്ര കോട്ട. സികന്തര് ലോധി പണിത ഇഷ്ടിക കോട്ട ചുവന്ന മാര്ബിള് കൊട്ടരമാക്കിയത് അക്ബര്. മുഗള് ചരിത്രത്തില് ആഗ്ര കോട്ടയുടെ സ്ഥാനം വലുത്. ഇവിടെ ഹുംയുന്, അക്ബര്, ജഹന്ഗിര്, ഷാജഹാന്, ഒടുവില് ഔരന്ഗസിബ് എന്നി ചക്രവര്ത്തിമാര് വാണു.
സികന്തര് ലോടിക്ക് ശേഷം വന്ന ഇബ്രാഹിം ലോധിയില് നിന്നാണ് മുഗളന്മാര് കോട്ട പിടിച്ചത്. ആദ്യം ബാബര്. പിന്നെ മകന് ഹുംയുന്. ഹുംയൂനിനെ 1530 ല് ഷേര്ഷ തോല്പ്പിച്ച്. മുഗലര് അഞ്ചു വര്ഷ ശേഷം അക്ബരിലൂടെ തിരിച്ചു വന്നു. കോട്ട പുതുക്കി പണിയാന് തീരുമാനിച്ചു. 4000 പണിക്കര് 8 വര്ഷം വിശ്രമമില്ലാതെ പണിതു ആഗ്ര കോട്ടയെ ചുവപ്പ് കൊട്ടരമാക്കി. കോട്ടയുടെ മതിലിനു 70 അടി ഉയരമുണ്ട്. നാല് ഗോപുരവും. ഒന്നു യമുനയിലേക്ക് തുറക്കുന്നു. 500 കെട്ടിടങ്ങള് ഉണ്ടായിരുന്നതില് പലതും ഷാജഹാന് പൊളിച്ചു, വെള്ള മാര്ബിള് മസ്ജിത് പണിയാന്.

1603 ല് ഷാജഹാനെ മകന് ഔരങ്ങസീബ് ഉപരോതിച്ചു. യമുനയിലെ വെള്ളം കോട്ടയിലേക്ക് നല്കാതെ. കിണര് വെള്ളം കുടിക്കാത്ത ഷാജഹാന് കീഴടങ്ങി. 8 വര്ഷം മകന്റെ തടവില്. ഔരങ്ങസീബിന്റെ കാലത്തു കോട്ടക്ക് പ്രൌഡി പോയി. 1707 ഔരങ്ങസീബ് മരിച്ചു. പിന്നെ കോട്ടക്കായി മറാത്ത- ജാട്ട് യുദ്ധം. 1803 ല് ബ്രിട്ടീഷുകാര് കോട്ട പിടിച്ചു.



 Location
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽചരിത്രം

യുദ്ധകാലത്തെ സംരക്ഷണ താൽക്കാലിക ചട്ടക്കൂട്
താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ്  അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീർണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേർന്ന് താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി  താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ൽ തീർന്നു. അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയിൽ ഇന്ന് കാണുന്ന രീതിയിൽ പുനർനവീകരിച്ചത്.

1942-ൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളിൽ അതിനെ മറക്കുന്നതിനായി ഒരു താൽക്കാലിക ചട്ടക്കൂട് നിർമ്മിക്കുകയുണ്ടായി. ഈ താൽക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാകിസ്താൻ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. [27] പക്ഷേ, ഇപ്പോൾ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര  എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.