2018, ജനുവരി 15, തിങ്കളാഴ്‌ച

അന്ന് ഇറവെള്ളത്തെ കുറിച്ച് മിയ നാലുവരി എഴുതാൻ പറഞ്ഞു.
സംസാരത്തിന്റെ ഉറവിടം കണ്ടെത്തിയ
   ഫിലോസഫി പഠിപ്പിച്ച്കൊണ്ടിരുന്ന രഞ്ജുഷടീച്ചർ വഴക്കുംപറഞ്ഞു...
ഒടുക്കം കൈയ്യിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കടലാസ് വഞ്ചിയും ഓഖിയിലെന്നപോലേ ചുഴറ്റി എറിയേണ്ടി വന്നു.
അന്ന് ചർച്ചകളുടെ സ്ഥിരവേദിയായിരുന്നു ക്ളാസ്. അന്ന് പിറവികൊണ്ട നാലുവരി.

   
" ഇറയറ്റുവീഴുന്ന
ജലശകലങ്ങളേറ്റ്
ഉണരുന്ന തളിരുകളിൽ
സലഭഞ്ജിക തൻ തലോടലേറ്റ്
പിറവികൊണ്ട പല നിറമുള്ള പൂക്കൾ സുഗന്ധം.."


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ