2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ആർത്തവത്തിന്റെ പേരിൽ മറ്റൊരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന സ്ത്രീകളോട്എനിക്ക്പറയാനുള്ളത് .


രജസ്വിനി ആയിരിക്കുമ്പോൾ എന്റെമേലുള്ളനിയന്ത്രണങ്ങൾ ഒരു പരിധി വരെ ആവശ്യം ആയിതോന്നിയിട്ടുണ്ട്.കാരണം ആ സമയംശരീരത്തിന്ആവശ്യംവിശ്രമംആണ്.അത് വിവേചനത്തിന്റെ കണ്ണ്കൊണ്ട് ഞാൻകണ്ടിട്ടില്ല.ആ സമയം ദൈവത്തോട്സമാധാനപരമായിപ്രാർത്ഥിക്കാനുള്ളശരീരസ്ഥിതിഎനിക്ക്ഇല്ല എന്നതിനാൽ ക്ഷേത്രത്തിൽപോവാൻതാൽപര്യപ്പെടുന്നുമില്ല.എന്നാൽ  വിവേചനത്തോടെആർത്തവമുള്ളസ്ത്രീയെ കാണുന്നവരോട്എനിക്ക്പുച്ഞമാണ്.  അത് എന്റെ ഭർത്താവ് ആയാലും കുടുംബമായാലുംപ്രതികരിക്കും.ഇങ്ങനെ പ്രതികരിക്കുമ്പോൾ അവൾ തന്റേടിയാണ്,കുടുംബത്തിൽ പിറക്കാത്തവൾ ആണ്,വേശ്യയാണ് എന്ന്പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്?.
 പിന്നെ മറ്റൊരു കാര്യം വിശ്വാസത്തിന്റെപേരിൽ ഒരു വിഭാഗം സ്ത്രീകൾക്ക്മാത്രംമതസ്വാതന്ത്ര്യംകൊടുത്തവിധിയോട്എനിക്ക് യോജിപ്പില്ല.  ആർത്തവകാര്യത്തിൽസകലമതങ്ങളുംഅവളെസ്വാതന്ത്ര്യത്തോടെദൈവകാര്യത്തിൽ ഇടപ്പെടുന്നതിൽഭയപ്പെടുത്തിവെച്ചിരിക്കുകയാണ്. ആ തിരിച്ചറിവ്സ്ത്രീകളിൽഭൂരിഭാഗവുംമനസ്സിലാക്കുമ്പോൾസ്ഥിതിമാറും. അതുകൊണ്ട് ഓരോ കുടുംബ വുംഇക്കാര്യംഅൽപ്പംകാര്യമായിഎടുക്കട്ടെ. ഹൈസ്‌കൂൾ തലത്തിൽജീവശാസ്ത്രംനൽകുന്ന അറിവിലേക്ക്ഒരുപെൺകുട്ടി എത്തുമ്പോഴേക്കുംവിശ്വാസത്തിന്റെഅഴിയാകുരുക്കിൽ പെട്ടിരിക്കും. അപ്പോൾപിന്നെനിരക്ഷരരായ ഒരു തലമുറയെപറ്റിപറയേണ്ടതില്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ